1998-ൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ-പ്രിയദർശൻ സിനിമ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വിഷ്ണു ഭാര്യയായി അഭിനയിക്കുന്ന രഞ്ജിനിയോട് (കല്യാണി) പറയുന്ന ഒരു ഡയലോഗ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. “ഇനിയുമുണ്ടോ ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ?” ഭാര്യയുടെ കയ്യിൽ ചെറിയ അടി കൊടുക്കാൻ പറഞ്ഞപ്പോൾ ദേഷ്യത്തിൽ നല്ല അടികൊടുത്ത ശേഷമാണ് ഈ ഡയലോഗ്. ഇത്തരത്തിൽ ഒരു രസകരമായ ആചാരം ഇൻഡ്യയുടെ അയാൾ രാജ്യമായ നേപ്പാളിലുണ്ട്. ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടുക.
ഇതെന്തൊരു അന്യായമാണ് എന്ന് കരുതല്ലേ. യഥാർത്ഥത്തിൽ ലിഗസമത്വമാണ് ഈ ആചാരത്തിന്റെ കാതൽ. മാർച്ച് മാസം എട്ടാം തിയതി, അന്തരാഷ്ട്ര വനിതാ ദിനത്തിലാണ് നേപ്പാളിലെ ഒരു ഗ്രാമമായ ദേവ്‍ഘട്ട് വില്ലജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ മത്സരം നടക്കുന്നത്. ഈ വർഷം നടന്ന മത്സരത്തിൽ വിവിധ പ്രായത്തിലുള്ള 16 ദമ്പതികളിലാണ് പങ്കെടുത്തത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 100 മീറ്റർ ദൈർഖ്യമുള്ള ട്രാക്കിൽ ആണ് ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടേണ്ടത്. ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ ഭർത്താവ് മുതുകത്തുണ്ടാവണം. വലിയ സമ്മാനങ്ങളുള്ള മത്സരമൊന്നുമല്ല ഇത്. പങ്കെടുക്കുക എന്നതാണ് ഈ മത്സരത്തിന്റെ സ്പിരിറ്റ്. “മുൻകാലങ്ങളിൽ വിവാഹിതരാവുന്ന സ്ത്രീകൾളുടെ പ്രധാന ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ പഠിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ഈ മത്സരത്തിലൂടെ സ്ത്രീകളും കഴിവുള്ളവരാണെന്നും ശക്തിയുടെയും മാനസിക ക്ഷേമത്തിന്റെ കാര്യത്തിലും പുരുഷന്മാരേക്കാൾ പിന്നിലല്ല സ്ത്രീകൾ എന്ന സന്ദേശം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” വില്ലേജ് കൗൺസിൽ മേധാവിയും പരിപാടിയുടെ സംഘാടകനുമായ ദുർഗ ബഹാദൂർ ഥാപ്പ പറഞ്ഞു.
Content Highlight: The wife races with her husband on her back