Home Bollywood സല്‍മാന്‍ ഖാന്‍ എന്റെ വ്യക്തിജീവിതവും കരിയറുംതകർത്തു, വെളിപ്പെടുത്തലുമായി ദബാംഗ് സംവിധായകന്‍

സല്‍മാന്‍ ഖാന്‍ എന്റെ വ്യക്തിജീവിതവും കരിയറുംതകർത്തു, വെളിപ്പെടുത്തലുമായി ദബാംഗ് സംവിധായകന്‍

Facebook
Twitter
Pinterest
WhatsApp

സൽമാൻ ഖാൻ നായകനായി എത്തിയ ഡബാങ് ചിത്രത്തിന്റെ സംവിധായകൻ ആയിരുന്നു അഭിനവ് കശ്യപ്. എന്നാൽ ഇപ്പോൾ സൽമാനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിനവ്. ഫേസ്ബുക്കിലൂടെയായിരുന്നു അഭിനവ് കശ്യപിന്റെ തുറന്നുപറച്ചില്‍ നടത്തിയത്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച്‌ ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ഖാന് മടിയില്ലെന്ന് അഭിനവ് കശ്യപ് ഫേസ്ബുക്കില്‍ കുറിച്ചു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് അഭിനവ്. മാനേജ്‌മെന്റ് ഏജന്‍സികള്‍ക്ക് ഇത്തരംമരണങ്ങളില്‍ കൃത്യമായ പങ്കുണ്ട്. ദബാങ്ങിനു ശേഷം മറ്റൊരു സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ തനിക്ക് സല്‍മാന്റെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളും പീഡനങ്ങളും നേരിടേണ്ടി വന്നു. ശ്രീ അഷ്ടവിനായക് ഫിലിംസുമായി ചേര്‍ന്നാണ് രണ്ടാമത്തെ ചിത്രം തീരുമാനിച്ചിരുന്നത്. ഞാനുമായി ചേര്‍ന്ന് സിനിമയെടുക്കരുതെന്ന് പ്രൊഡക്ഷന്‍ കമ്ബനിയുടെ തലവനെ വരെ അവര്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി. ഒടുവില്‍ അവരില്‍ നിന്നും അഡ്വാന്‍സ് തുക തിരിച്ചുവാങ്ങി വയാകോം പിക്‌ചേഴ്‌സുമായി സഹകരിക്കേണ്ടി വന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി താന്‍ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കയ്യില്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നും അഭിനവിന്റെ കുറിപ്പില്‍ പറയുന്നു. എന്റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാന്‍, സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.

ദബാംഗ് എന്ന ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാന്‍ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങള്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായത്. മറ്റ് നിര്‍മാണ കമ്ബനികളുമായി ഇദ്ദേഹം കരാര്‍ ഒപ്പിടാന്‍ തയ്യാറായെങ്കിലും സല്‍മാന്‍ ഖാന്റെ ഭീഷണിക്ക് മുമ്ബില്‍ അവരെല്ലാം വഴങ്ങിയെന്നും അഭിനവ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

തന്റെ കരിയര്‍ മാത്രമല്ല വ്യക്തിജീവിതവും തകര്‍ക്കുവാന്‍ ഇവര്‍ ശ്രമിച്ചെന്നും അഭിനവിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികള്‍ നേരിട്ടു. സല്ലുവിന്റെ ഇഷ്ടങ്ങള്‍ക്ക് മുമ്ബില്‍ മുട്ടുമടക്കാത്തതിന്റെ പേരില്‍ ആണ് ഇത്രയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച്‌ മാറുവാന്‍ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്‌കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് അഭിനവ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

My appeal to the Government to launch a detailed investigation. Rest in peace Sushant Singh Rajput… Om Shanti.. But…

Gepostet von Abhinav Singh Kashyap am Montag, 15. Juni 2020

  • Tags
  • Abhinav Kashyap
  • Salman Khan
Facebook
Twitter
Pinterest
WhatsApp
Previous articleരജനീകാന്തുമായുള്ള അപൂർവ ബന്ധത്തിന്റെ കഥപറഞ്ഞു ബാലചന്ദ്രമേനോൻ!
Next articleമുളയിലേ നുള്ളുന്ന മലയാള സിനിമ രംഗം….നീരജ് മാധവിന്റെ കുറുപ്പിന് .മറുപടിയുമായി ഷിബു ജി സുശീലൻ രംഗത്ത്…

Most Popular

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവസാന 17 പതിപ്പുകളിൽ നിന്ന് 125 സിനിമകൾ പ്രദർശിപ്പിക്കുന്നു!

ഈ വർഷത്തെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളെപ്പോലെ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ് (ഇഫ്ഫ്ല), കോവിഡ് -19 പാൻഡെമിക് കാരണം നടക്കാൻ കഴിഞ്ഞില്ല, ഇത് പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള നൂതന മാർഗങ്ങൾ കണ്ടെത്താൻ...

ഗുലാബോ-സീതാബോയ്ക്ക് ശേഷം, ഈ അഞ്ച് ചിത്രങ്ങൾ കൂടി നേരിട്ട് OTT ൽ റിലീസ് ചെയ്യാൻ എത്തുന്നു!

ഗുലാബോ സീതാബോയ്ക്കും ശകുന്തള ദേവിക്കും ശേഷം അഞ്ചു ചിത്രങ്ങൾ കൂടി OTT റിലീസിന് ഒരുങ്ങുന്നു. ചിത്രങ്ങൾ ഉടൻ തന്നെ ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ  അറിയിച്ചു. കൊറോണ ഭീതിയെ തുടർന്ന് കുറഞ്ഞത്...

49 ആം മരണവാർഷികത്തിൽ സത്യനെ അനുസ്മരിച്ചു മുരളിഗോപി !

ലോക്ക് ഡൌൺ ആയത്തോടുകൂടി സിനിമ താരങ്ങൾ എല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തങ്ങളുടെ ഓർമ്മകൾ അയവിറക്കുയാണ്. പല താരങ്ങളും തങ്ങളുടെ പഴയ ചിത്രങ്ങളും അനുഭവങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുകയാണ്....

കാവലിൽ മാസായി സുരേഷ് ഗോപി..

കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവുമൊക്കെയായി നിരവധി പേരാണ് രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്നത്. ഈ അവസരത്തിൽ ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാൻ...